മെസിയുടെ പരിശീലനം ഒറ്റയ്ക്ക്, അർജന്റീന ക്യാംപിൽ ആശങ്ക

ചൊവ്വാഴ്‌ച ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിന് അർജന്റീന തയ്യാറെടുത്തു കൊണ്ടിരിക്കെ ലയണൽ മെസിയുടെ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്ക ഉയരുന്നു. കഴിഞ്ഞ ദിവസം സഹതാരങ്ങൾക്കൊപ്പം ചേരാതെ താരം ഒറ്റക്കാണ് പരിശീലനം നടത്തിയത്. നേരത്തെ നിക്കോ ഗോൺസാലസ്, ജൊവാക്വിൻ കൊറേയ എന്നിവരെ നഷ്‌ടമായ അർജന്റീനക്ക് മെസി ഫിറ്റ്നസ് വീണ്ടെടുക്കാത്തത് പരിഭ്രാന്തി സൃഷ്‌ടിക്കുന്ന കാര്യമാണ്.

ലോകകപ്പിന് മുന്നോടിയായി യുഎഇക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ലയണൽ മെസി മുഴുവൻ സമയവും കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും നേടാനും താരത്തിനായി. എന്നാൽ അതിനു ശേഷം ഒരു ദിവസം വൈകി പരിശീലനത്തിന് എത്തിയ താരം അതിനു പിന്നാലെ ഒറ്റക്ക് പരിശീലനം നടത്തിയതാണ് അർജന്റീന ആരാധകർക്ക് ആശങ്ക ഉണ്ടാക്കുന്നത്.

എന്നാൽ ലയണൽ മെസിയുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും താരം സൗദിക്കെതിരെ കളിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മെസിയുടെ കാര്യത്തിൽ യാതൊരു സാഹസത്തിനും പരിശീലകൻ മുതിരുന്നില്ല എന്നതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് മെസിയെ ഒറ്റക്ക് പരിശീലനം നടത്തുന്നത്. അർജന്റീനയുടെ പദ്ധതികളിൽ മെസി നിർണായക സാന്നിധ്യമാണ് എന്നതിനാൽ തന്നെ താരം എല്ലാ മത്സരത്തിലും കളിക്കേണ്ടത് അത്യാവശ്യമാണ്.

fpm_start( "true" ); /* ]]> */